ചെങ്ങളായി: ചുഴലി മേഖലയിൽ പശുക്കിടാവിനെ കടിച്ചു കൊന്ന വന്യജീവി പുലിയായിരിക്കാമെന്ന നിഗമനത്തിൽ പിടികൂടാനായി കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. പടിഞ്ഞാറെ മൂലയിൽ പുലിയെ കണ്ടെന്ന് പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും പറഞ്ഞതിനെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചു. വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ആർആർടി വിഭാഗം പട്രോളിംഗും നടത്തുന്നുണ്ട്.
അതേ സമയം വന്യജീവിയെ തിരിച്ചറിയാനായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ഒന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് തളിപ്പറന്പ് റേഞ്ചർ സനൂപ് പറഞ്ഞു.
ജൂലൈ 21ന് രാത്രി എം.ടി. വിനോദിന്റെ പശുക്കിടാവിനെയായിരുന്നു അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. 23ന് കുളത്തൂരിലെ അജയൻ എന്നയാളും ടാപ്പിംഗ് തൊഴിലാളി ലക്ഷ്മണനും പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു.പുലി ഭീതിയിൽ തൊഴിലാളികൾ ഈ മേഖലയിൽ ടാപ്പിംഗും നിർത്തിവച്ചിരിക്കുകയാണ്. പുലി ഭീതി കാരണം പ്രദേശം കടുത്ത ആശങ്കയിലാണെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന പറഞ്ഞു.